kochu kunju channar

Alummoottil is an aristocratic family in south central Kerala.

. . .

Kochu Kunju Channar was the second last Karanavar of the alummoottil family. കൊച്ചുകുഞ്ഞ് ചാന്നാർക്കു ശേഷം ആലുംമൂട്ടിൽ തറവാട്ടിൽ ഒരു കാരണവരും കൂടെ ഉണ്ടായിട്ടുള്ളൂ.

Padma Sree Thakazhi Shivashankara Pillai references Kochu Kunju Channar in his novel Kayar, part 1, chapter 38, page 279. The translation is "In my young days, I have seen the elder Channar of Alummoottil. Very charismatic. The men and women are charismatic. Meaning, they look like Namboodiri Lords, from the north. They tie hairplugs on the left side, smear themselves with holy ash and sandalwood paste, wear rudrakshas tied in gold threads, and adorn gold earrings. He was very particular about social hierarchy.

thakazhi shiva shankara pillai, kayar novel, alummoottil kochu kunju channar channar

പദ്മശ്രീ തകഴി ശിവശങ്കരപ്പിള്ള തന്റെ കയർ എന്ന നോവലിൽ കൊച്ചു കുഞ്ഞു ചാന്നാരെ പരാമർശിക്കുന്നുണ്ട്. ഭാഗം ഒന്ന്, അദ്ധ്യായം മുപ്പത്തിയെട്ട്, പേജ് 279-ൽ "എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുണ്ട്, ആലുംമൂട്ടിൽ മൂത്ത ചാന്നാരെ. മഹാതേജസ്വി! അവിടത്തെ ആണുങ്ങളും പെണ്ണുങ്ങളും തേജസ്വികളാ. എന്നുവച്ചാൽ, ആഢ്യൻ നമ്പൂതിരിമാരെ, വടക്കര്, അവരെപ്പോലിരിക്കും. കുടുമ കെട്ടി ഇടതുവശം ചെവിമൂടെ ഇടിച്ചിട്ട് ഭസ്മവും ചന്ദനവും തൊട്ട് പൊന്നിൻ നൂലിൽ രുദ്രാക്ഷവും കെട്ടി തോട്ടിക്കടുക്കനുമിട്ട് ഞാൻ കണ്ടിട്ടുണ്ട്. ആ ചാന്നാരു തീണ്ടൽ തൊടീൽ കുലാചാരം - ഇതിലൊക്കെ വലിയ കണിശക്കാരനായിരുന്നു."

portrait of kochu kunju channar channar

Disclaimer: Members of the family do not endorse social hierarchy in any way, shape, or form. We strongly endorse Sree Narayana Guru's philosophy "Dont ask, say or think caste". Any insinuation that Alummoottil Channars engaged in casteism is an unfortunate part of our history that we are not proud of. നിരാകരണം: കുടുംബത്തിലെ അംഗങ്ങൾ ഏതെങ്കിലും വിധത്തിലോ രൂപത്തിലോ മാത്രയിലോ സാമൂഹികവിവേചനം അംഗീകരിക്കുന്നില്ല. "ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്" എന്ന ശ്രീനാരായണ ഗുരുവിന്റെ തത്വശാസ്ത്രത്തിൽ ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നു. ആലുംമൂട്ടിൽ ചാന്നാന്മാർ ജാതീയതയിൽ ഏർപ്പെട്ടിരുന്നു എന്നത് വസ്താവമാണെങ്കിൽ അത് ഞങ്ങളുടെ ചരിത്രത്തിന്റെ നിർഭാഗ്യകരമായ ഒരു ഭാഗമാണ്.

Kochu Kunju Channar was an art lover, and is known for his encouragement of kathakali, kolam thullal and ottam thullal artists. Art-forms associated with war and martial arts (kalaripayattu) like Kolam Thullal, flourished during the rein of Channar. കഥകളി, കോലം തുള്ളൽ, ഓട്ടം തുള്ളൽ കലകളെ പ്രോത്സാഹിപ്പിക്കുന്നതിന് കൊച്ചുകുഞ്ഞു ചാന്നാർ പേരുകേട്ടിരുന്നു. ചാന്നാന്റെ ഭരണകാലത്ത് കോലം തുള്ളൽ പോലുള്ള ആയോധനകലകൾ (കളരിപ്പയറ്റ്) വളരെയധികം അഭിവൃദ്ധിപ്പെട്ടു.

He was also the head of 64 Kalaris in open defiance of the British Edict that such institutions must not be operational. He headed these Kalaris not figuratively, but as an active practitioner, teacher and gurukkal. 64 കളരികളുടെ തലവനായിരുന്നു അദ്ദേഹം. ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ലെന്ന ബ്രിട്ടീഷ് ശാസനയെ പരസ്യമായി ധിക്കരിച്ച് അദ്ദേഹം ഈ കളരികളെ നയിച്ചത് ആലങ്കാരികമായിട്ടല്ല, മറിച്ച് സജീവ അഭ്യാസിയായും അദ്ധ്യാപകനായും ഗുരുക്കളായും ആയിരുന്നു.

portrait of kochu kunju channar channar

Kochu Kunju Channar built the Alummoottil Meda in 1906. He built 4 other medas, including 1 in Madras. The Madras property was donated to SNDP by Alummoottil Channar. കൊച്ചുകുഞ്ഞ് ചാന്നാർ 1906-ൽ ആലുംമൂട്ടിൽ മേട പണിതു. മദ്രാസിൽ ഒന്നുൾപ്പെടെ 4 മേടകൾ അദ്ദേഹം കേരളത്തിലും തമിഴ്നാട്ടിലുമായി പണിതു. ആലുംമൂട്ടിൽ ചാന്നാർ മദ്രാസ് മെടയടക്കമുള്ള സ്വത്ത് എസ്എൻഡിപിക്ക് സംഭാവന ആയി നൽകി.

Kochu Kunju Channar was a very close friend of the Maharaja of Travancore. As per palace records, only three people were allowed to enter the Maharaja's chambers without permission. Amma Maharani, the Diwan and Alummoottil Channar. തിരുവിതാംകൂർ മഹാരാജാവിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു കൊച്ചു കുഞ്ഞു ചാന്നാർ. കൊട്ടാരം രേഖകൾ പ്രകാരം അനുമതിയില്ലാതെ മൂന്ന് പേർക്ക് മാത്രമാണ് മഹാരാജാവിന്റെ അറയിൽ പ്രവേശനം അനുവദിച്ചിരുന്നത്. അമ്മ മഹാറാണി, ദിവാൻ, പിന്നെ ആലുംമൂട്ടിൽ ചാന്നാർ.

portrait of kochu kunju channar channar

In many instances when the royal treasury did not have the cash flow to pay homage to the British Madras Presidency, it was Channar who would pay the British in lieu of the Kingdom of Travancore. There are many notable incidents where the Channar has loaned the Travancore Kingdom money when their coffers were short of money. ബ്രിട്ടീഷ് മദ്രാസ് പ്രസിഡൻസിക്ക് കപ്പം കൊടുക്കാൻ രാജകീയ ഖജനാവിൽ പണമില്ലാതിരുന്ന കാലത് പല സന്ദർഭങ്ങളിലും, തിരുവിതാംകൂർ രാജ്യത്തിന് പകരമായി ബ്രിട്ടീഷുകാർക്ക് പണം നൽകുന്നത് ചാന്നാർ ആയിരുന്നു. തിരുവിതാംകൂർ രാജ്യത്തിന്റെ ഖജനാവിൽ പണത്തിന് ക്ഷാമം നേരിട്ടപ്പോൾ ചാന്നാർ പണം കടം കൊടുത്ത സംഭവങ്ങൾ നിരവധിയാണ്.

portrait of kochu kunju channar channar

Kochu Kunju Channar imported the first car in the Kingdom of Travancore. This was before even the Maharaja and the Diwan purchased cars. He also donated his old car to the Maharaja. Brahmins and namboodiris used to mistake him for the Diwan when he travelled in his car, and stand up, only to be teased by the onlookers. തിരുവിതാംകൂർ രാജ്യത്തിലെ ആദ്യത്തെ കാർ ഇറക്കുമതി ചെയ്തത് കൊച്ചു കുഞ്ഞു ചാന്നാർ ആണ്. മഹാരാജാവും ദിവാനും കാറുകൾ വാങ്ങുന്നതിന് മുമ്പായിരുന്നു ഇത്. തന്റെ പഴയ കാറും മഹാരാജാസിന് സമ്മാനിച്ചു. കാറിൽ യാത്ര ചെയ്യുമ്പോൾ ബ്രാഹ്മണരും നമ്പൂതിരിമാരും അദ്ദേഹത്തെ ദിവാൻ ആണെന്ന് തെറ്റിദ്ധരിക്കുകയും എഴുന്നേറ്റു നിൽക്കുകയും ചെയ്തു, കാണികൾ കളിയാക്കാൻ മാത്രം.

portrait of kochu kunju channar channar

He was assasinated in 1921 by his nephew AP Sreedharan Channar, owing to a property dispute. This murder ended the Karanavar and Marumakkathaya system in the Alummoottil Tharavad. സ്വത്ത് തർക്കത്തെ തുടർന്ന് 1921-ൽ അനന്തരവൻ എ പി ശ്രീധരൻ ചാന്നാർ അദ്ദേഹത്തെ കൊലപ്പെടുത്തി. ആലുംമൂട്ടിൽ തറവാട്ടിലെ കാരണവർ, മരുമക്കത്തായ സമ്പ്രദായം ഈ കൊലപാതകത്തോടെ അവസാനിച്ചു.

The following is a video about the Kochu Kunju Channar on Facebook by The Gazette (courtesy)

കേരളത്തിൽ ആദ്യമായി കാർ വാങ്ങിയ വ്യക്തി മഹാരാജാവോ നാടുവാഴിയോ ഒന്നും ആയിരുന്നില്ല. ആലുമ്മൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാർ എന്ന ഈഴവ വ്യവസായിയാണ് കേരളത്തിൽ ആദ്യമായി കാർ വാങ്ങിയത്. തിരുവിതാംകൂർ മഹാരാജാവിനു പോലും ഒരു കാർ സ്വന്തമാക്കാൻ കഴിയാതിരുന്നപ്പോഴാണ് 1902-ൽ ഈഴവർക്കും കീഴ്ജാതിക്കാർക്കും വഴിയാത്രയ്ക്കു വിലക്കുണ്ടായിരുന്ന കാലത്തു ചാന്നാർ സ്വന്തമായി കാർ വാങ്ങിയതും സഞ്ചരിക്കാൻ സ്വന്തമായി വഴിയുണ്ടാക്കിയതും. കേരളത്തിലെ ആദ്യത്തെ മോട്ടോർസൈക്കിൾ വാങ്ങിയതും മറ്റാരുമായിരുന്നില്ല.

ഇതിഹാസത്തെ വെല്ലുന്ന ജീവിതം നയിച്ച ആലുമ്മൂട്ടിൽ ചാന്നാരുടെ ജീവിതവും ഒരു സൂപ്പർഹിറ്റ് മലയാള സിനിമയുടെ കഥയ്ക്ക് പശ്ചാത്തലമായിട്ടുണ്ട്. 1993-ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ മണിച്ചിത്രത്താഴ് എന്ന ക്ലാസിക് സിനിമ വീരകഥകളിലെ നായകരെ വെല്ലുന്ന ആലുമ്മൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാർ എന്ന മനുഷ്യന്റെ ഐതിഹാസിക ജീവിതത്തിലൂടെ ഒന്ന് കടന്നു പോകാം. തിരുവിതാംകൂർ മഹാരാജാവ് ചാന്നാർ പദവി നൽകി ആദരിച്ച തിരുവിതാംകൂറിലെ പഴക്കം ചെന്ന ഒരു ഈഴവ തറവാടാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുട്ടം എന്ന ഗ്രാമത്തിലെ ആലുമ്മൂട്ടിൽ ചാന്നാരുടെ കുടുംബം.

പത്തൊമ്പതാം നൂറ്റാണ്ടിൽ പതിനായിരം രൂപയും അതിനൊത്ത നെല്ലും കരം നൽകിയിരുന്ന അതിപ്രതാപമുള്ള തറവാട്. 1700 നും 1729 നും മദ്ധ്യേയാണ് ആലുമ്മൂട്ടിൽ തറവാട് സ്ഥാപിതമായത്. അയിത്തം നിലനിന്നിരുന്ന കാലത്തായിരുന്നു ഈഴവ സമുദായത്തിൽപ്പെട്ട ഈ കുടുംബത്തിന് തിരുവിതാംകൂർ മഹാരാജാവ് ചാന്നാർ സ്ഥാനം നൽകി ആദരിച്ചത്. സ്വന്തമായി വിദേശത്തു നിന്നും കാർ വരുത്തിയെങ്കിലും അക്കാലത്തു ഈഴവർക്ക്‌ സഞ്ചാരവിലക്കുള്ള കാലമായിരുന്നു. ആ വിലക്കിനെ മറികടക്കാൻ നായർ സമുദായത്തിലുള്ള ഒരാളെ ഡ്രൈവർ ആയി നിയോഗിക്കുകയും ടൗൺ ഹാൾ മുതൽ ഠാണാ വരെ സ്വന്തം ചിലവിൽ റോഡ് നിർമിക്കുകയും അതിലൂടെ സഞ്ചരിക്കുകയും ചെയ്ത ചരിത്രം സൃഷ്ടിച്ച ആളായിരുന്നു ആലുംമൂട്ടിൽ ചാന്നാർ. ആ റോഡ് പിന്നീട് ദേശീയപാതയുടെ ഭാഗമാവുകയായിരുന്നു.

വൈക്കം സത്യാഗ്രഹത്തിൽ പോരാളികളായ ടി കെ മാധവൻ, എ പി ഉദയഭാനു എന്നിവർ ആലുമ്മൂട്ടിൽ കുടുംബാംഗങ്ങളായിരുന്നു. സമൂഹത്തിൽ സമൂലമായ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി പ്രവർത്തിച്ച ചരിത്രവും ആലുമ്മൂട്ടിൽ മേടയ്ക്കുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിലെ ഏറ്റവും വലിയ സമ്പന്നൻ ആയിരുന്നു ആലുമ്മൂട്ടിൽ ചാന്നാർ. തിരുവിതാംകൂറിലെയും മദ്രാസ് പ്രസിഡൻസിയിലെയും ഏറ്റവും വലിയ നികുതി ദായകനായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന് മദ്രാസിൽ മേട എന്നറിയപ്പെടുന്ന ചെറിയ കൊട്ടാരം ഉണ്ടായിരുന്നു. ആദ്യമായി കേരളത്തിന് പുറത്തു മേട വച്ച മലയാളിയും ചാന്നാറാണ്. കേരളത്തിൽ അഞ്ചു മേടകളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീ മൂലം തിരുന്നാൾ രാജാവിന്റെ ഉറ്റ ചങ്ങാതിയായിരുന്നു ആലുമ്മൂട്ടിലെ കാരണവരായ ചാന്നാർ. രാജ്യത്തിന്റെ 37 ശതമാനം നികുതിയും ആലുമ്മൂട്ടിൽ തറവാട്ടിൽ നിന്നുമാണ് അടച്ചിരുന്നത്‌. തിരുവിതാംകൂർ നാട്ടുരാജ്യം ബ്രിട്ടീഷ്കാർക്ക് കൊടുക്കേണ്ട കപ്പമായ 1200 പവൻ ചാന്നാരുടെ ജ്യേഷ്ഠൻ, ശേഖർ ചാന്നാർ നായർപട്ടാളത്തിന്റെ അകമ്പടിയോടു കൂടി നേരിട്ട് മദ്രാസിൽ കൊണ്ടടക്കുകയായിരുന്നു പതിവ്.

കൊട്ടാരത്തിലെ ഖജനാവിൽ പണത്തിനു കുറവ് വന്നാൽ ആലുമ്മൂട്ടിൽ നിന്നും കടമെടുക്കുമായിരുന്നു. രത്‌നങ്ങൾ പതിപ്പിച്ച അമൂല്യമായ ഒരു സ്വർണ വടി പിറന്നാൾ സമ്മാനമായി രാജാവിന് ചാന്നാർ നൽകിയിട്ടുണ്ട്. കേരളത്തിലെ രാജകുടുംബങ്ങളിലേക്കാൾ സ്വത്തുണ്ടായിരുന്ന കുടുംബമായിരുന്നു ആലുമ്മൂട്ടിൽ കുടുംബം.ഇവരുടെ പൂർവികർ നാട്ടുപ്രമാണിമാരും ഓണാട് രാജാവിന്റെ പടനായകന്മാരുമായിരുന്നു. അറുനൂറ് വർഷത്തിന് മേൽ പാരമ്പര്യമുള്ള അരിയിട്ടുവാഴ്ച ഉണ്ടായിരുന്ന കുടുംബമാണിത്. അന്ന് തിരുവിതാംകൂർ രാജാവിനെ മൂന്നു പേർക്ക് മാത്രമേ അനുവാദമില്ലാതെ കാണാൻ സാധിക്കുമായിരുന്നുള്ളൂ. അമ്മമഹാറാണിക്കും ദിവാനും പിന്നെ ആലുമ്മൂട്ടിൽ ചാന്നാർക്കും.

മാവേലിക്കര-ഹരിപ്പാട് റൂട്ടിൽ മുട്ടം എന്ന സ്ഥലത്താണ് ചരിത്രപ്രസിദ്ധമായ ആലുമ്മൂട്ടിൽ ചാന്നാർ മേട സ്ഥിതി ചെയുന്നത്. മൂന്നു നിലകളിലായി തടിയിലാണ് നിര്‍മാണം. മുട്ടത്തു മുസ്ലിങ്ങളുടെ അഭ്യർത്ഥന പ്രകാരം ഭൂമി ദാനമായി നൽകി ഒരു മുസ്ലിം പള്ളി നിർമിച്ചു കൊടുത്തിട്ടുണ്ട് ചാന്നാർ. അദ്ദേഹം ക്രിസ്ത്യാനികളെയും ദളിതരെയും കൂടി സഹായിച്ചിട്ടുണ്ട്. ശ്രീ സുഭാനന്ദ ഗുരുവിനെ അദ്ദേഹത്തിന്റെ ചെറുപ്പ കാലത്തു കണ്ടെത്തി ശ്രീ നാരായണ ഗുരുവിന്റെ കൈകളിലേല്പിക്കുന്നത് ശ്രീ ചാന്നാർ ആയിരുന്നു.

ആദ്യത്തെ മോട്ടോർസൈക്കിൾന്റെയും കാർന്റെയും ഉടമയായ, മഹാരാജാവിന്റെ ഉറ്റചങ്ങാതിയായ, ഉഗ്രപ്രതാപിയും നാട്ടുപ്രമാണിയും അതിസമ്പന്നനും ആജാനബാഹുവുമായിരുന്ന ആലുംമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാർക്ക് കാലം കാത്തുവച്ചതു വളരെ ക്രൂരമായ വിധിയായിരുന്നു. അക്കാലത്തു മരുമക്കത്തായം ആയിരുന്നു ആലുമ്മൂട്ടിൽ കുടുംബത്തിൽ നിലനിന്നിരുന്നത്. അതനുസരിച് തറവാട്ടിലെ മുതിർന്ന പുരുഷൻ കാരണവരാകും. കാരണവരുടെ മരണശേഷം അവരുടെ മൂത്ത സഹോദരിയുടെ മൂത്ത മകനായിരിക്കും കാരണവർ. എന്നാൽ ഈ സമ്പ്രദായത്തെ മറികടക്കാൻ ആഗ്രഹിച്ച ചാന്നാർ, തന്റെ കാലശേഷം മക്കൾക്ക് സ്വത്തെഴുതി നൽകും എന്നൊരു ശ്രുതി നാട്ടിലും കുടുംബത്തിലും പരന്നു. ഒരു കാര്യം തീരുമാനിച്ചാൽ തലപോയാലും ആ തീരുമാനത്തിൽ നിന്നും വ്യതിചലിക്കുന്നവനല്ല ചാന്നാർ എന്ന് എല്ലാവരെയും പോലെ അദ്ദേഹത്തിന്റെ മരുമക്കൾക്കും നല്ലപോലെ അറിയാമായിരുന്നു.

തറവാട്ടിൽ മക്കത്തായം സമ്പ്രദായം നിലവിൽ വന്നാൽ ഒസ്യത്ത് പ്രകാരം തങ്ങൾക്ക് ലഭിക്കേണ്ട സ്വത്ത് കാരണവരുടെ മക്കളിൽ വന്നു ചേരും എന്ന് കരുതിയ മരുമക്കൾ ഒരു ദിവസം സായുധസംഘമായെത്തി തറവാടിന്റെ നടുത്തളത്തിലിട്ട് ആലുമ്മൂട്ടിൽ ചാന്നാരെ വെട്ടിനുറുക്കി കൊന്നുകളയുകയാണുണ്ടായിരുന്നത്. രാജഭരണം നിലനിന്നിരുന്ന ആ കാലയളവിൽ പ്രതികളെല്ലാം പിടിക്കപ്പെട്ടു. കൂട്ടത്തിൽ ചാന്നാരുടെ അനന്തിരവനായിരുന്ന ശ്രീധരൻ കുറ്റമേൽക്കുകയും അദ്ദേഹത്തെ തൂക്കിക്കൊല്ലുകയും ചെയ്തു.

കൊലപാതകത്തിന് ശേഷം പ്രതാപശ്വര്യങ്ങളിൽ ജ്വലിച്ചു നിന്ന മേട ക്രമേണ ഭയപ്പെടുത്തുന്ന പ്രേതഭവനമായി മാറി. ഈ സംഭവമാണ് പിന്നീട് മണിച്ചിത്രത്താഴ് എന്ന സിനിമയുടെ കഥയൊരുക്കാൻ കഥാകൃത്തും മുട്ടം സ്വദേശിയുമായ മധു മുട്ടത്തിനു പ്രചോദനമായത്. ആലുമ്മൂട്ടിൽ ചാന്നാർ എന്ന സമാനതകളില്ലാത്ത വ്യക്തിത്വം.രാജപ്രതാപത്തെക്കാൾ പ്രൗഢിയിൽ ജീവിച്ചിരുന്ന ആലുമ്മൂട്ടിൽ മേട കാണാൻ ഇന്നും സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. പ്രതാപത്തിന്റെ സൂര്യ തേജസ്സായിരുന്ന, രാജാവിനേക്കാൾ വലിയ പ്രജയായിരുന്ന, ആലുമ്മൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാർ എന്ന അസാമാന്യ വ്യക്തിത്വത്തിന്റെ ചരിത്രം ഇതാണ്.

. . .

A murder in Alummoottil meda was the inspiration of the screenplay of Manichitrathazhu.